മലപ്പുറത്തെ ‘സുഡാനി’കൾക്ക് ആരവങ്ങളൊഴിഞ്ഞ കാലം.
കൊണ്ടോട്ടി ∙ ‘‘കളിത്തട്ടിൽ ഇന്നു കളിയല്ല, തീക്കളിയാണ്, എതിരാളികളുടെ ശ്വാസമിടിപ്പ് അളന്നറിഞ്ഞ്, ഇടിമിന്നൽപോലെ പന്തുമായി പാഞ്ഞടുക്കുന്ന ഐവറി കോസ്റ്റിന്റെയും ഘാനയുടെയും പടപ്പോരാളികൾ ഒരു വശത്ത്.." കേരളത്തിലെത്തി മടങ്ങുന്നതുവരെ ഗാലറികളിൽനിന്നു കേൾക്കുന്ന ഇടിവെട്ട് വാക്കുകൾ ആവേശംകൊണ്ടു മനസ്സിലാക്കി കളംനിറഞ്ഞു കളിക്കുന്ന വിദേശ താരങ്ങളിപ്പോൾ ആളും ആരവവുമില്ലാതെ മുറികൾക്കുള്ളിലാണ്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സെവൻസ് മൈതാനങ്ങളിൽ കളിയില്ല, ഗാലറികളിലെ കയ്യടിയും ആർപ്പുവിളികളുമില്ല. വിമാന സർവീസുകൾ നിർത്തിയതോടെ നാട്ടിലേക്കു മടങ്ങാനും പറ്റില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ