ഗൾഫിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ തേടി കമ്പനി ഉടമ കേരളത്തില്‍;


കുടുംബത്തെ കുറിച്ചുള്ള ഒാർമകളും മികച്ച ജീവിതം തേടിയുള്ള സ്വപ്നങ്ങളും മുറുകെ പിടിച്ച് കടൽ കടക്കുന്ന ഒരോ പ്രവാസിയുടെയും വേദനയോടെ മനം നിറയ്ക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ ലോകത്ത് ചർച്ചയാവുന്നത്. ഗൾഫിൽ വച്ച് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ തേടി കേരളത്തിലെത്തിയ കമ്പനി ഉടമയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വച്ചാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. പ്ലംബറായ ജോലിചെയ്തു വരികയായിരുന്നു ബിജു. മൃതദേഹം കമ്പനി തന്നെ നാട്ടിൽ എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരണമടഞ്ഞ തൊഴിലാളിയുടെ കുടുംബത്തെ നേരിൽ കാണാനും സഹായം നൽകാനും കമ്പനിയുടെ സിഇഒ നേരിട്ടെത്തിയത്.

കമ്പനി ഉടമസ്ഥൻ ഹംബർട്ട് ലീയാണ് ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും നേരിൽ കണ്ട് ആശ്വസിപ്പിച്ചത്. കമ്പനിയുടെ ഇൻഷ്വറൻസ് തുകയും സ്റ്റാഫുകളിൽ നിന്നും ശേഖരിച്ച 33.5 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കുടുംബത്തിന് കൈമാറി. തൊഴിലാളിയോടുള്ള സ്നേഹവും കടമയും മരണശേഷം നിറവേറ്റിയ ഉടമയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് പ്രവാസികളടക്കമുള്ളവർ. സാജൻ ചാക്കോ എന്ന വ്യക്തിയാണ് ചിത്രങ്ങൾ സഹിതം ഇൗ കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വളാഞ്ചേരി നഗരസഭാ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി

നാറാണത്തു ഭ്രാന്തന്റെ സ്മൃതിയിൽ ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം തുലാം 1 (ഒക്ടോബർ 17) ന്

പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു